മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Saturday, September 17, 2011

2011 ലെ ഓണ സിനിമകള്‍ - തിരിഞ്ഞു നോട്ടം


2011 ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 9 വരെയായിരുന്നു മലയാളം സിനിമ 2011ലെ ഓണം റീലീസുകള്‍ ഉണ്ടായിരുന്നത്. ഓണചിത്രങ്ങളില്‍ ആദ്യം റിലീസ് ചെയ്തത് ദീപു കരുണാകരന്‍ സംവിധാനം ചെയ്ത പൃഥീരാജ് ചിത്രംതേജാ ഭായി & ഫാമിലിആയിരുന്നു. ശേഷം ബ്ലെസ്സിയും മോഹന്‍ലാല്‍ ചിത്രംപ്രണയം”. സെപ്റ്റംബറീന്റെ ആദ്യ ആഴ്ചയില്‍ ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രമായ നവോദയയുടേ ജിജോ സംവിധാനം ചെയ്തമൈഡിയര്‍ കുട്ടിച്ചാത്തന്‍റിലീസ് ചെയ്തു. ഒന്നാം ഓണത്തിനു ഓണപ്രേക്ഷകരെ ആകര്‍ഷിച്ച് സെപ്റ്റംബര്‍ എട്ടാം തിയ്യതി ജോഷി സംവിധാനം ചെയ്ത യുവതാരങ്ങള്‍ അഭിനയിച്ചസെവന്‍സുംഒന്‍പതാം തിയ്യതി തിരുവോണ ദിവസം നവാഗതനായ കെ.ബിജു സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രംഡോ. ലൌഉം ജയറാം നായകനായി രാജ് ബാബു സംവിധാനംചെയ്ത ഉലകം ചുറ്റും വാലിബനുംറിലീസ് ചെയ്തു.


മൊത്തം ആറു ചിത്രങ്ങള്‍ ഓണത്തിനു റിലീസ് ചെയ്തവയില്‍ ഒന്നിനു പോലും സൂപ്പര്‍ ഹിറ്റ് ആകാനോ തിയ്യറ്ററുകള്‍ ഉത്സവങ്ങളാക്കാനോ സാധിച്ചില്ല എന്നതാണ് സത്യം. കൂട്ടത്തില്‍ ഭേദം എന്ന അഭിപ്രായം കിട്ടിയഡോ. ലൌആണ് ഓണത്തിനു ശേഷവും സാമാന്യം തിരക്കോടെ തിയ്യറ്ററില്‍ ചലനം സൃഷ്ടിക്കുന്നത്. റിലീസ് സെന്ററുകളില്‍ ചിലയിടങ്ങളില്‍പ്രണയംഹോള്‍ഡ് ഓവറായി അവിടേസെവന്‍സ്റിലീസ് ആയി. നഗരങ്ങളില്‍ പ്രണയം ചെറിയ തിയ്യേറ്ററുകളിലേക്ക് മാറ്റപ്പെട്ടു. ഫണ്‍ കോമഡിയായഉലകം ചുറ്റും വാലിബനും“ “തേജാ ഭായി & ഫാമിലിയും വിരലിലെണ്ണാവുന്ന പ്രേക്ഷകരോടേ ഓണം റിലീസ് ഒരാഴ്ചയെത്തിക്കുന്നു. സെവന്‍സിനു അഭിപ്രായമില്ലെങ്കിലും ആക്ഷന്‍ ചിത്രത്തിന്റെ മൂഡ് സമ്മാനിക്കുന്നതുകൊണ്ടാവാംഡോ. ലൌവിനു ശേഷം അല്പം ഭേദപ്പെട്ട പ്രേക്ഷകരുമായി തിയ്യറ്ററിലുണ്ട്. കുട്ടികളെയും മാതാപിതാക്കളേയും ആകര്‍ഷിച്ചുകൊണ്ട്മൈഡിയര്‍ കുട്ടിച്ചാത്തന്‍ഉണ്ടെങ്കിലും മുന്‍പത്തെ രണ്ടു റിലീസുകളില്‍ ഉയര്‍ത്തിയ പ്രകടനം മൂന്നാം വരവില്‍ ഉണ്ടായില്ല. മാത്രമല്ല, ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ത്രീഡിയായിത്തന്നെ വന്ന ചിത്രം നഗരത്തിലെ പല ചെറു തിയ്യറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

വിവാഹ ശേഷം വിവാദങ്ങളും വിമര്‍ശങ്ങളും ഏറെ ഉണ്ടായ പൃഥീരാജിന്റെ കരിയറില്‍ ഒരു സൂപ്പര്‍ ഹിറ്റ് ആകുമെന്ന് കണക്കാക്കിയ തേജാ ഭായ് കൂവലോടെയാണ് പ്രേക്ഷകന്‍ കണ്ടെഴുന്നേറ്റത്. ‘തന്റെ ചിത്രം അവാര്‍ഡിനല്ല, ആളുകള്‍ക്ക് രണ്ടര മണിക്കൂറ് പൊട്ടിച്ചിരിക്കാന്‍ വേണ്ടിയാണ്എന്ന് സംവിധായകന്‍ ദീപു കരുണാകരന്റെ ഗീര്‍വാണങ്ങള്‍ കൊണ്ടും ജനത്തിനു ചിരിക്കാനായില്ല. മലയാള സിനിമയില്‍ പ്രിയദര്‍ശന്‍ കാലം മുതല്‍ ഷാഫി വരെയുള്ളവരുടേ കോമഡി സിനിമകളില്‍ കാണുന്ന സ്ഥിരം ദൃശ്യങ്ങള്‍ യാതൊരു ഉളുപ്പുമില്ലാതെ ആവര്‍ത്തിച്ചപ്പോള്‍ ജനം ചിത്രത്തെ തഴയുകയായിരുന്നു. പ്രഥീരാജ് സ്വയം ഒരു സൂപ്പര്‍ താരമാകാനുള്ള പ്രയത്നത്തിന്റെ(തന്ത്രങ്ങളുടെ) അടയാളങ്ങള്‍ സിനിമയില്‍ അങ്ങിങ്ങായി കാണാവുന്നതാണ്. എന്തായാലും പൃഥീരാജിന്റെ അഭിമുഖങ്ങളിലും പ്രസ്ഥാവനകളിലും കാണുന്ന ശൌര്യം സിനിമയിലുണ്ടായില്ല. ദ്വീപു കരുണാകരനും തേജാ ഭായ് ഗുണം ചെയ്തില്ല.


ഏറെ പ്രതീക്ഷയുണര്‍ത്തിയ ബ്ലെസ്സി - മോഹന്‍ലാല്‍ ചിത്രമായിരുന്നു പ്രണയം. പക്ഷെ ബ്ലെസ്സിയിലെ സദാചാര വാദി ഇപ്പോഴും ഭയപ്പെട്ടു ജീവിക്കുന്നു എന്ന് ഇതിന്റെ ക്ലൈമാക്സില്‍ വ്യക്തമായി കാണാം. സൂപ്പര്‍ താരത്തിന്റെ ഫാന്‍സിനെ ഭയന്നും പൊതു സാമൂഹ്യ ബോധത്തില്‍ ഒന്നു കോറി വരക്കാന്‍ പോലും ചങ്കുറപ്പില്ലാത്ത ബ്ലെസ്സി രണ്ടര മണിക്കുര്‍ കൊണ്ട് ഒരു ചുരുങ്ങിയ വിഷയത്തെ വിരസമായി പറഞ്ഞു. കോമാളിച്ചിത്രങ്ങള്‍ അരങ്ങു വാഴുന്ന മലയാള സിനിമയില്‍ പ്രണയം കാഴ്ചയില്‍ ഒരു ആശ്വാസമായിത്തോന്നാം അത്ര മാത്രം, പക്ഷെ, പുതുതലമുറയിലെ പത്മരാജന്‍ എന്ന് ഖ്യാതി പേറുന്ന സംവിധായകനില്‍ നിന്ന് ഇത്തരം കപട ബുദ്ധിജീവി പടങ്ങള്‍ മതിയോ എന്ന് ആലോചിക്കേണ്ട സമയമായിരിക്കുന്നു. സിനിമയിലെ പ്രകടനത്തില്‍ ജയപ്രദ, അനുപംഖേര്‍, മോഹന്‍ലാല്‍ എന്നിവര്‍ മികച്ചു നിന്നു.


ജോഷി ആദ്യമായി യുവതാരങ്ങളെ അണിയിച്ചൊരുക്കുന്ന ചിത്രവും പോപ്പുലര്‍ തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്നതും ഇന്‍ഡസ്ട്രിക്കകത്തും പുറത്തും ഏറെ പ്രതീക്ഷ സെവന്‍സിനെക്കുറിച്ചുണ്ടായിരുന്നു. പക്ഷെ, തീര്‍ത്തും നിരാശാജനകമായിരുന്നു ചിത്രം. വലിയ കുഴപ്പമില്ലാതെ ആദ്യപകുതി അവസാനിച്ചപ്പോള്‍ നിലയില്ലാകയത്തിലകപ്പെട്ട പോലെയായിരുന്നു രണ്ടാം പകുതി, ക്ലൈമാക്സടുത്തപ്പോഴേക്കും ചിത്രം തിരക്കഥാകൃത്തിന്റേയ്യും സംവിധായകന്റേയും കയ്യില്‍ നിന്നും കൈവിട്ടു. ക്ലൈമാക്സ് രംഗങ്ങളില്‍ പ്രേക്ഷകര്‍ തിയ്യറ്ററില്‍ പൊട്ടിച്ചിരിക്കുകയും കൂവിയാര്‍ക്കുകയും ചെയ്യുകയായിരുന്നു. ചിത്രം ജോഷിക്കും ഇക്ബാലിലും ഗുണമൊന്നും ചെയ്യില്ലെങ്കിലും ഏഴു യുവതാരങ്ങള്‍ക്ക് ഒരുപക്ഷെ ഒന്നിലധികം ചിത്രങ്ങള്‍ ഇനിയും കിട്ടിക്കൂടെന്നില്ല. കുഞ്ചാക്കോ ബോബന്റെ രണ്ടാം വരവിലെ മറ്റൊരു ചിത്രമായ സെവന്‍സ് ചാക്കോച്ചനു അധികം പ്രകടനത്തിനു ഇടം നല്‍കിയിട്ടില്ലെങ്കിലും ഒട്ടും മോശമാക്കിയില്ല.


ഉലകം ചുറ്റും വാലിബന്‍

ഒരു ഫണ്‍ മൂവി എന്ന അവകാശവാദവുമായി വന്ന രാജ് ബാബുവിന്റെ ജയറാം ചിത്രം പ്രേക്ഷകനെ നിരാശപ്പെടൂത്തിയെന്നല്ല പറയേണ്ടത്, ഇനിയുള്ള കോമഡി ചിത്രങ്ങളെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കാന്‍ കാരണമായി എന്നു പറയേണ്ടിവരും. അഭിനയത്തില്‍ ഇപ്പോഴും ഒരിഞ്ചുപോലും മുന്നോട്ട് പോകാന്‍ സാധിക്കാത്ത ജയറാം എന്ന നടന്റെ കോമാളിത്തരങ്ങളും ഫലിത ബിന്ദുക്കളുടെ നിലവാരമുള്ള കോമഡികള്‍ തിരുകികയറ്റിയ കൃഷ്ണപൂജപ്പുരയുടേ മോശം സ്ക്രിപ്റ്റും ഓണത്തിനു തിയ്യറ്ററുകളില്‍ വന്ന കുടുംബപ്രേക്ഷകരെ തിയ്യറ്ററില്‍ നിന്നും ഓടിച്ചു. ബിജു മേനോന്‍ എന്ന നടന്റെ കോമഡി പെര്‍ഫോര്‍മന്‍സാണ് അല്പമെങ്കിലും ചിത്രത്തില്‍ ആസ്വാദ്യകരമായ ഒന്ന്.

1984 ല്‍ പുറത്തിറങ്ങിയ മൈഡിയര്‍ കുട്ടിച്ചാത്തനും ഇനി മൂന്നാമതും ഒരു ജന്മമുണ്ടെന്ന് കരുതിയ നവോദയയുടേ പ്രവര്‍ത്തകരുടേ സ്വപ്നങ്ങള്‍ പക്ഷെ ഇത്തവണ പൂവണിഞ്ഞില്ല. രണ്ടാം വരവിലും സൂപ്പര്‍ ഹിറ്റായ സിനിമ ഒരു പക്ഷെ, ചാനലുകളിലെ ആവര്‍ത്തന പ്രക്ഷേപണം കൊണ്ടാണോ അതോ ഒരിക്കലോ ഒന്നിലധികമോ ചിത്രം കണ്ടതുകൊണ്ട് ഇനി കാണേണ്ടതില്ല എന്ന് പ്രേക്ഷകന്‍ കരുതിയതുകൊണ്ടാണോ എന്തോ മുന്‍പ് രണ്ടു പ്രാവശ്യത്തെപ്പോലെ ഒരു സൂപ്പര്‍ ഹിറ്റൊരുക്കാന്‍ ഡിജിറ്റല്‍ ഫോര്‍മാറ്റ് ത്രീഡി ചിത്രത്തിനായില്ല. (84 ല്‍ ചെറുപ്പത്തില്‍ കുട്ടിച്ചാത്തന്‍ കണ്ട പലരും 2011ല്‍ തങ്ങളുടേ മക്കളുമായി വീണ്ടും കാണാന്‍ വന്നതു ഒരുതരത്തില്‍ കൌതുകമായിരുന്നു)

പ്രേക്ഷകനെ നിരാശപ്പെടുത്തിയ ഓണചിത്രങ്ങളില്‍ അല്പമെങ്കിലും തൃപ്തിപ്പെടുത്തിയത് നവാഗതനായ കെ. ബിജു സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, ഭാവന്‍ മറ്റു യുവതാരങ്ങള്‍ പ്രധാന വേഷങ്ങളില്‍ വന്ന ക്യാമ്പസ്സ് ചിത്രംഡോക്ടര്‍ ലൌആയിരുന്നു. സിനിമയുടേ കാവ്യരീതികളില്‍ ഡോ. ലൌ ഒട്ടും തൃപ്തികരമല്ലെങ്കിലും പ്രേക്ഷകന്‍തമ്മില്‍ ഭേദം തൊമ്മന്‍എന്ന നിലയില്‍ സിനിമയെ ഇഷ്ടപ്പെടുകയായിരുന്നു എന്നു വേണം കരുതാന്‍. ആദ്യചിത്രമെന്ന നിലയില്‍ കെ. ബിജു അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെങ്കിലും തിരക്കഥയെഴുതാന്‍ ബിജു പക്ഷെ വേറെ ആരെയെങ്കിലും കണ്ടെത്തേണ്ടിവരും. ഡോ. ലൌ ഒരു മികച്ച ചിത്രമൊന്നുമല്ല; ക്യാമ്പസ്സിന്റെ നവരൂപമോ പുതിയതെന്തെങ്കിലും പറഞ്ഞു വെക്കാനോ ആവിഷ്കരിക്കാനോ ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കു സാധിച്ചിട്ടുമില്ല. പക്ഷെ അഭിനേതാക്കളുടെ നല്ല പെര്‍ഫോര്‍മന്‍സും, സ്വഭാവികമായ നര്‍മ്മവും മലയാള സിനിമകളില്‍ സ്ഥിരം കാണുന്ന കോമാളി - ഹീറോയിസ - ക്ലേഷേ ദൃശ്യങ്ങള്‍ ഇതിലില്ല എന്നതാണ്‍ ആശ്വാസം. ഓണത്തിനു ഏറെ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകനു അത്രയെങ്കിലും കൊടുക്കാനായതാണ്ഡോക്ടര്‍ ലൌവിന്റെ വിജയം.


ഓണചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന ദിവസങ്ങള്‍ക്ക് തൊട്ടു മുന്‍പ് എം3ഡിബിയില്‍ മലയാള സിനിമ ഓണം റിലീസ് 2011“ എന്ന ലേഖനം എഴുതിയിരുന്നു. ഓണത്തിനു വരാന്‍ പോകുന്ന സിനിമകളെക്കുറിച്ചുള്ള ഒരു പ്രിവ്യൂ ആയിരുന്നു അത്. ഓണത്തിനു ശേഷം ചിത്രങ്ങളെ വിലയിരുത്തുമ്പോള്‍ ലേഖനത്തെ മുന്‍ നിര്‍ത്തി ഒരു കാര്യം അനുസ്മരിക്കുന്നു. അന്ന് മുന്‍ കാലങ്ങളിലെ ഓണം റിലീസുകളിലെ ഒരു കൌതുകം പങ്കുവെച്ചുകൊണ്ട് ഇതുവരെ ഓണക്കാലത്ത് ഉണ്ടായിരുന്നൊരു കൌതുകമുണ്ട്, പലപ്പോഴും പ്രതീക്ഷയുള്ള ചിത്രങ്ങളെ മറികടന്ന് ഏതെങ്കിലുമൊരു ചെറിയ ചിത്രം അപ്രതീക്ഷിത വിജയം കൊയ്യുന്നത് (ചാണക്യന്‍ മുതല്‍ ക്ലാസ്സ് മേറ്റ്സും വെറുതെ ഒരു ഭാര്യയും വരെ ഉദാഹരണങ്ങള്‍) രീതിയില്‍ നോക്കിയാല്‍പ്രണയവുംതേജാഭായിയേയുമൊക്കെ മറികടന്ന് സെവന്‍സും ഡോക്ടര്‍ ലൌവും വന്‍ വിജയം നേടിയാല്‍ മലയാള സിനിമയില്‍ അടുത്ത കാലത്ത് കണ്ടു വരുന്ന പുതിയ ചില മാറ്റങ്ങള്‍ക്ക് വിജയങ്ങള്‍ ആക്കം കൂട്ടും.“ എന്ന് ലേഖനത്തില്‍ എഴുതിയിരുന്നു.


എം3ഡിബി ഓണം റിലീസിനു മുന്‍പേ ചിത്രങ്ങളെ വിലയിരുത്തിയത് വളരെ ശരിയായിരുന്നു എന്നറിയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്.

No comments: