മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.
Showing posts with label എം3യുടെ ജീവനം. Show all posts
Showing posts with label എം3യുടെ ജീവനം. Show all posts

Thursday, March 10, 2011

ചില മറുപടികൾ

അജയ് ഇട്ട ഈ പോസ്റ്റിനു മറുപടി വസ്തുതകളോടെ ഇവിടെ വിശദീകരിച്ചിട്ടുണ്ട്.

ഇനി അജയ് ഇവിടെ ഉന്നയിച്ച ധാർമ്മികമായ ചില കാര്യങ്ങൾക്ക് ഇവിടെത്തന്നെ മറുപടി പറയാം.രണ്ടും മാറിപ്പോവേണ്ട.

എം3യുടെ ഉദ്ഘാടനവുമായി അനുബന്ധിച്ച് എംഎസ് ഐ ഉന്നയിച്ച വാദം എം3ഡിബി എം എസ് ഐയുടെ പലതും കോപ്പിയടിച്ചു എന്നതാണ്. അത് തികച്ചും തെറ്റാണെന്ന് കാണിക്കുവാനാണ് എം3 ലിറിക്സ് കളക്ഷൻസിന്റെ കാര്യം ചൂണ്ടിക്കാട്ടിയത്.തങ്ങളല്ല കോപ്പി അടിച്ചത് തങ്ങളെയാണ് കോപ്പി അടിച്ചതെന്ന് കാണിക്കാൻ ആവശ്യമായ തെളിവുകൾ മാത്രമാണ് നിരത്തിയത്.എന്നാൽ ഒരു തെറ്റിനെ ന്യായീകരിക്കാനായി എം എസ് ഐ അതിനെ പ്രതിരോധിക്കുന്നത് തിരിച്ചു കോപ്പിയടി നടന്നിട്ടുണ്ടെന്നാണ്. അതിൽ വസ്തുതാപരമാ‍യ ചില തിരുത്തലുകൾ ഇവിടെ ആവശ്യമാണ്.

എം3ഡിബിയുടെ ആദ്യ സൈറ്റായ എം എസ് എൽ 2004ൽ തുടങ്ങിയ ഒരു ലിറിക്സ് കളക്ഷൻ വിഭാഗമാണ്. എന്നാൽ 2008ൽ മാത്രമാണ് എം എസ് ഐ ലിറിക്സ് ടീം തന്നെ ഉണ്ടാക്കിയെടുത്തതെന്ന് എം എസ് ഐ തന്നെ സമ്മതിക്കുന്നുണ്ട്. തങ്ങൾ വളരെ സമയം ചിലവഴിച്ച് ടൈപ്പ് ചെയ്ത് വച്ച പാട്ടുകൾ എം എസൈയിലേക്ക് കോപ്പി ആയി പേസ്റ്റ് ചെയ്യപ്പെടുന്നു എന്ന എം എസ് എല്ലിന്റെ പല അംഗങ്ങളും അക്കാലത്ത് പരാതിപ്പെട്ടിരുന്നു.ലിറിക്സ് നമ്മുടെ നമ്മുടെ മൗലികമായ സ്വത്തല്ല എന്ന് പറഞ്ഞു മനസിലാക്കുകയാണ് ആദ്യം ചെയ്തത്.എന്നാൽ സൈറ്റിന്റെ ഏകദേശം 80%ത്തോളം കളക്ഷൻസ് കോപ്പിയടി ചെയ്തപ്പോളാണ് അജയ്ക്ക് കത്തയക്കുന്നത്. മാന്യമായ മറുപടിയോടൊപ്പം തിരിച്ചും ഒന്ന് രണ്ട്
പാട്ടുകളുടെ കാര്യം അജയ് പറഞ്ഞിരുന്നു.അത് കണ്ടെത്തി ഉടൻ തന്നെ ഡിലീറ്റ് ചെയ്യാനും കഴിഞ്ഞതിനോടൊപ്പം ഇത് ചെയ്ത വ്യക്തിയോട് ഇക്കാര്യം ആവർത്തിക്കരുതെന്ന് പറയുകയും ചെയ്തു. ഇതിനോടൊപ്പം തന്നെ എം എസ് എല്ലിന്റെ ഏറ്റവും പ്രൗഡിയേറിയ മറ്റൊരു വിഭാഗമായിരുന്നു അതിലെ കർണ്ണാട്ടിക് കൃതികളുടെ ശേഖരം.രണ്ട് സൈറ്റിനും അറിയാവുന്ന ക്ലാസിക്കൽ സംഗീതപ്രേമിയായ നിത്യാനന്ദ ഒക്കെ എല്ലാദിവസവും മിനിമം 5 കൃതികളെങ്കിലും പങ്ക് വച്ചിരുന്ന സെക്ഷൻ.അതിലും ഇതേ പോലെ ചില അംഗങ്ങൾ കർണ്ണാട്ടിക്.കോമിൽ നിന്ന് ചില കൃതികൾ കൊണ്ട് വന്ന് ഇട്ടു എന്നറിഞ്ഞപ്പോൾ 1500ല്‍പ്പരം ഉണ്ടായിരുന്ന ആ സെക്ഷൻ തന്നെ വെബ് എത്തിക്സിന്റെ ഭാഗമായി പൂർണ്ണമായി ഒഴിവാക്കുകയാണ് ചെയ്തത്.പിന്നീട്  അന്വേഷിച്ചറിഞ്ഞപ്പോൾ രണ്ട് കൂട്ടരും വാങ്ങിയ സിഡി ഇൻലേ കവറുകളിൽ ഉള്ള കൃതികൾ അതേ പോലെ ഇടുകയായിരുന്നു എന്നാണറിഞ്ഞത്.1500ഓളം വരുന്ന ക്ലാസിക്ക് കൃതികളിൽ 20തി
ൽത്താഴെയാണ് മാത്രമാണ് ഇങ്ങനെ കണ്ടെത്തിയിരുന്നത്.എന്നിട്ടും കർണ്ണാട്ടിക്.കോമിനേയും ഇനിയും ഇങ്ങനെ ഒരു ഡ്യൂപ്ലിക്കേഷൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കരുതി ആ സെക്ഷൻ തന്നെ പൂർണ്ണമായി എം എസ് എൽ ക്ലോസ് ചെയ്യുകയായിരുന്നു.ഇതൊക്കെ അജയ് മേനോനോട് സൗഹൃദസംഭാഷണത്തിലും ഞാൻ സമ്മതിച്ച കാര്യങ്ങളാണ്.എന്നാൽ ഇക്കാര്യവും എം എസ് ഐ കോപ്പിയടിച്ച കളക്ഷനും തമ്മിൽ താരതമ്യപ്പെടുത്താനോ അല്ലെങ്കിൽ എം3ഡിബി
കോപ്പിയടിച്ചവരാണെന്ന് പറഞ്ഞ് നടക്കാനോ കഴിയില്ല.കോപ്പിയടിക്കാര്യങ്ങളൊക്കെ അന്ന് തന്നെ മറന്ന് പിന്നീട് വ്യക്തിപരമായി എം എസ് ഐയുടെ സംരംഭങ്ങളുടെ സഹയാത്രികനായും പ്രോത്സാഹനവുമായി ഒരു പരിധി വരെ നിൽക്കാനും കഴിഞ്ഞിട്ടുണ്ട് എന്ന കാര്യവും അജയ് മറക്കാൻ സാധ്യതയില്ല.ആത്മാർത്ഥമായിത്തന്നെ എന്റെ ബ്ലോഗിൽ എംഎസൈ എന്ന സംരംഭത്തിനേപ്പറ്റിയും പറഞ്ഞിരുന്നതോർക്കുമല്ലോ.പിന്നീട് എന്തിനാണ്,എപ്പഴൊക്കെയാണ് അജയ് മാനുഷികമായും അല്ലാതെയുമുള്ള എത്തിക്സിന്റെ ഭാഗമല്ലാതെ പ്രവർത്തിച്ചു തുടങ്ങാൻ കാരണമായതെന്നറിയില്ല.

ധാർമ്മികമായ മറ്റൊരു വശം അജയ് ഇവിടെ ഉയർത്തിക്കാട്ടുന്നത് എം എസ് ഐയുടെ താക്കോൽ കിരണിനേ ഏല്‍പ്പിച്ചിട്ടും വാങ്ങിയില്ല എന്നുള്ളത് - രണ്ട് മൂന്ന് വർഷങ്ങളായി സ്വന്തമായി വളർത്തിയെടുത്ത ഒരു സംഘം സുഹൃത്തുകളുടേയും വെബ്സൈറ്റിന്റെയും തലപ്പത്തേക്ക് പുറത്ത് നിന്ന് വരുന്ന മറ്റൊരാളെ അവരോധിക്കുക എന്ന ഉട്ടോപ്പ്യൻ ആശയം ഉടനടി നിരസിച്ചതിനു പ്രത്യേകം വിശദീകരണം തന്നെയർഹിക്കുന്നില്ല.അക്കാര്യം സ്നേഹത്തോടെ തന്നെ  നിരസിക്കുകയാണ് ചെയ്തത്.

ഇവിടെ പരാമർശിച്ചിരിക്കുന്ന പാച്ചുവിന്റെ കാര്യം വെറുമൊരു ടൈപ്പിംഗ് മിസ്റ്റേക്കാണെന്ന് പ്രിയേഷിനോടു അന്ന് തന്നെ പറഞ്ഞ് മനസിലാക്കുകയും തിരുത്തുകയുമൊക്കെ ചെയ്ത
കാര്യങ്ങളുമാണ്.

ചുരുക്കത്തിൽ ഇക്കാര്യങ്ങളൊന്നും ബ്രാൻഡ് രജിസ്ട്രേഷൻ ഉള്ള എം3യുടെ ഡൊമൈനുകൾ സ്പൂഫ് ചെയ്ത് ട്രാഫിക്ക് വഴിതിരിച്ചുവിടാനും എം3ഡിബി എം എസൈയുടെ കോപ്പിയാണ് എന്ന് പറയുന്നതിനൊന്നും ന്യായീകരണമില്ല എന്നതാണ് കഴിഞ്ഞ മൂന്നാലു ദിവസങ്ങളിലായി പറയാൻ ശ്രമിക്കുന്നത്.അതിനെയൊന്നും തെറ്റായി അംഗീകരിക്കാതെ വ്യക്തിപരമായ ആരോപണങ്ങളിലേക്ക് തരം താഴുകയാണ് ഇവിടെക്കാണുന്നത്. ഇക്കാര്യങ്ങളൊന്നും വിശദമായി
അറിയാത്ത ഒരു കൂട്ടം ചെറുപ്പക്കാരും കൂടെക്കൂടിയപ്പോൾ മോഡറേഷൻ കിട്ടി പാസായവരായി മാത്രം ഇതിനെയൊക്കെ ചിത്രീകരിക്കപ്പെട്ടു.

ആദ്യത്തെ വിവാദത്തിന്റെ വ്യക്തമായ തെളിവുകളോടെ അജയെ ഫോണിൽ ബന്ധപ്പെട്ടിട്ടുള്ള കാര്യം പലർക്കുമറിയില്ലെന്ന് തോന്നുന്നു. അക്കാര്യം പാടെ നിഷേധിക്കുകയാണ് ചെയ്തത്. രണ്ടാമത്തെ പ്രശ്നമായ എം3 ഡൊമൈൻ വിവാദത്തിലും ഒരു ബ്ലോഗ് പോസ്റ്റ് വന്നിട്ട് വരെ അതിനെ ടെക്നിക്കൽ ബ്രില്യൻസ് എന്ന് പറഞ്ഞ ന്യായീകരിക്കാനാണ് അത് റിലീസ് ചെയ്യുന്നതിനു തൊട്ടു മുമ്പ് വരെ താങ്കളും കൃത്യമായി കാര്യങ്ങളെ പഠിക്കാതെ ചില എം എസ് ഐ സുഹൃത്തുക്കളും
ചെയ്തത്. പരസ്യമായ പ്രതികരണം ഇതാണെങ്കിൽ രഹസ്യമായത് എന്തായിരിക്കും എന്ന് ആർക്കും ഊഹിക്കാവുന്നതാണല്ലോ.

ഒരു കാര്യം കൂടി പറഞ്ഞ് നിർത്തിക്കോട്ടെ ഒരു സമ്പൂർണ്ണ മലയാളം സിനിമാഡാറ്റാബേസെന്നത് എം എസ് ഐ അവകാശപ്പെട്ടിരുന്നത് പോലെ സിനിമയുടെ ചില ഫീൽഡുകൾ ചേർക്കലല്ല. എം3ഡിബി അത്തരമൊരു പുതിയ പ്രോജക്റ്റിനായി ഇറങ്ങിയത് അക്കാര്യത്തെ ആഴത്തിൽ പഠിച്ചു കൊണ്ടു തന്നെയാണ്.പൂർണ്ണമായും യുണീക്കോഡ് മലയാളത്തിലായതിനാൽ ഇന്റർനെറ്റിലേയും ബ്ലോഗിലേയും ഒരു കൂട്ടം സിനിമാപ്രേമികളെ അണിനിരത്തി വിശദമായി പഠിച്ച്
തയ്യാറാക്കിയതാണ് ഈ പ്രോജക്റ്റ്. ഒരോ സിനിമയുടെയും ചെറുവിവരങ്ങൾ വരെ ഉൾപ്പെടുത്തി ഏകദേശം 50-60തോളം ഫീൽഡുകളാണ് എം3യുടെ സിനിമാഡാറ്റാബേസ് എന്നത്. സിനിമകളെയും ഒരോ ആർട്ടിസ്റ്റുകളേയും അവതരിപ്പിക്കുന്നതിന്റെ ചില ഉദാഹരണങ്ങൾ താഴെയുള്ള ഈ ലിങ്കുകളിൽ നോക്കുക.

ചില സിനിമകളുടെ ഉദാഹരണങ്ങൾ
1. മണിച്ചിത്രത്താഴ്
2. ബാലൻ
3. ട്രാഫിക്

ആർട്ടിസ്റ്റുകളുടെ ഉദാഹരണങ്ങൾ
1. ജോൺസൺ
2. വയലാർ
3. പി പത്മരാജൻ

ഒരു സിനിമാഡിബിയിൽ മാത്രമൊതുങ്ങുന്നതല്ല എം3യുടെ നിലവിലുള്ള മൗലികമായ പ്രോജക്റ്റുകളെന്ന് ഏറെ വിശദമായി ഇവിടെയും , ഇവിടെയും ,ഇവിടേയുമൊക്കെ പ്രതിപാദിക്കുന്നുണ്ട്.

ജീവനമാണ് ഞങ്ങൾ മുന്നോട്ട് വയ്ക്കുന്ന മിനിമം ആവശ്യമെന്നും എത്തിക്സിന്റെ ഭാഗമല്ലാതെയുള്ള കിടമത്സരമല്ലെന്നും എം എസൈയുടെ പല സുഹൃത്തുക്കൾ വഴിയും പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ച് പരാജയമടഞ്ഞതും ഇവിടെ പരാമർശിക്കേണ്ടതാണ്.

സസ്നേഹം
കിരൺ.